Saturday, April 18, 2020

ദി ഗ്യാപ്




               സര്‍ക്കിള്‍   ഇന്‍സ്പെക്ടര്‍,  പോലീസുകാര്‍ , പിന്നൊരു കള്ളനും . കോടതിയല്ല. പോലീസ് സ്റ്റേഷന്‍ അല്ല. ഒരു സ്വകാര്യ വസതി.  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  ഇരുന്നുകൊണ്ട് പ്രവേശിക്കുന്നു. അവര്‍ക്ക് പിന്നില്‍ പോലീസുകാര്‍. എല്ലാവര്ക്കും അഭിമുഖനായി  കള്ളന്‍ ചുവരും ചാരി നിന്നു.  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ :
“എടാ,മൂന്നു പോലീസുകാര്‍ രാവുംപകലും കാവല് നില്‍ക്കുന്ന ജഡ്ജിയുടെ വീട്ടിനകത്ത് നീയെങ്ങനെ കയറിപ്പറ്റി?എപ്പോഴാ നീ കയറിയത് ?                                      
കള്ളന്‍ : ചെറിയൊരു ഗ്യാപ്പ്  നോക്കിയാ കയറിയത് .
സര്‍ക്കിള്‍  ഇന്‍സ്പെക്ടര്‍  : യേത്  ഗ്യാപ്പ് ?                           
കള്ളന്‍  : അതായത്, കോണ്‍സ്റ്റബിള്‍ ജോസപ്പ് സാര്‍ എന്നും രാത്രി പതിനോന്നരയ്ക്ക് ബൈക്കില്‍ പുറത്തേയ്ക്ക്  ഒരു  പോക്കുണ്ട്  . ഒരു മണിയ്ക്കെ  വരൂ. അതുപോലെ ,ആ ഷാജി സാര്‍ രാത്രി കണിശം ഒരു മണിയോടെ പുറത്തേ യ്ക്ക് പോകുംപിന്നെ വെളുപ്പിന് അഞ്ചു മണിക്കേ വരൂ . മൂന്നാമത്തെ സാര്‍ സന്ധ്യയ്ക്കെ വീശുതുടങ്ങിയിട്ടുണ്ടാകും .ഒരു മണിയാകുമ്പോള്‍ ഫ്ലാറ്റ്. ബോംബു വീണാല്‍ അറി യില്ല. ഈ മൂന്നു സംഭവത്തിനിടയില്‍ ഒരു ഗ്യാപ്പ് നോ ക്കി ഞാനിരുന്നു. ഇന്നലെ കിട്ടി; കയറി. സാറേ, ഏതു  കോടതീലും ഞാനിത് സമ്മതിയ്ക്കാം. സര്‍ക്കിള്‍  ഇന്‍സ്പെ ക്ടര്‍ സ്വന്തം കോണ്‍സ്റ്റബിള്‍മാരെ നോക്കി    നെടുവീ ര്‍പ്പിട്ടു.
“ഉം.ഉം. കേറിയത്‌ കേറി. ഇനി നിന്നെ ഈ താലൂക്കില്‍ കണ്ടുപോകരുത്.ഉം.പോ.പോ.”
                                     ***

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...